ന്യായപ്രമാണവും മൂല പാപത്തിന്റെ മറുവിലയും:-

 

മത്തായി 20:28 മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കും വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” എന്നു പറഞ്ഞു.

ഈ  മറുവില എന്തിനായിരുന്നു ?
-----------------------------------------------------
റോമർ 5 :1 വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു. 2 നാം നിലക്കുന്ന ഈ കൃപയിലേക്കു നമുക്കു അവന്മൂലം വിശ്വാസത്താൽ പ്രവേശനവും ലഭിച്ചിരിക്കുന്നു; നാം ദൈവതേജസ്സിന്റെ പ്രത്യാശയിൽ പ്രശംസിക്കുന്നു.... 8 ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കു വേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു. ....12 അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.

എന്തയിരുന്നു ആ പാപം?
-----------------------------------------
ഒന്നാമത്തെ ഉടമ്പടി) ദൈവം മനുഷ്യനുമായി ഉണ്ടാക്കുന്ന പ്രഥമ ഉടമ്പടി:
ഉല്പത്തി  2:17  എന്നാല്‍, നന്‍മതിന്‍മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്; തിന്നുന്ന ദിവസം നീ മരിക്കും.

പഴം വിഷമയം എന്നല്ല ദൈവം പറഞ്ഞത്.  അങ്ങനെ പറഞ്ഞിരുന്നെങ്കില്‍, മരികും എന്ന് പറയുന്നതിന്റെ അര്‍ഥം മനസ്സിലാക്കാം. ഇവിടെ  നന്മ/തിന്മകള്‍ കുറിച്ചുള്ള അറിവ് മനസ്സാക്ഷി മനുഷ്യരുടെ ഹൃദയവിച്ചരങ്ങളെ തുലനം ചെയ്യുന്ന അറിവ് ഉള്ളില്‍ നല്‍കപ്പെടും എന്ന് ആണ് ആ ഫലത്തിന്റെ പ്രത്യേകത. എങ്കില്‍ അവന്‍ ചെയ്യുന്നവക്ക്, ശരിയും തെറ്റും അവന്റെ മനസ്സാക്ഷി അവനെ അറിയിക്കും. തന്മൂലം ഒരുവനും അവന്റെ മനസാക്ഷിക് പൂര്‍ണനായും വിധേയനയിരിക്കാന്‍ സാധിക്കാത്ത പക്ഷം, അവന്‍ നിത്യജീവനില്‍ കടക്കാതെ ആത്മാവില്‍ മരിക്കും. കാരണം ദൈവം ആവരവരുടെ ഹൃദയവിചാരങ്ങള്‍ കൊണ്ടല്ലോ, നിയമപ്രമണം ഇല്ലാത്തവരെ പോലും വിധികുന്നത്. ഹൃദയനൈര്‍മല്യത അഥവാ നിഷ്കളങ്കതയായിരുന്നു ദൈവം മനുഷ്യരില്‍ കാണാന്‍ ആഗ്രഹിച്ചതും.

ഉല്‍പത്തി 6 : 5 ഭൂമിയിൽ മനുഷ്യൻറെ ദുഷ്ടത വലിയതെന്നും അവൻറെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു.
അതിനാല്‍ ആയിരുന്നു , നോഹയുടെ കുടുംബത്തെ ഒഴികെ, ലോകത്തില്‍ ഉള്ള മറ്റു എല്ലാവരെയും ദൈവം നശിപ്പിച്ചത്. ഇവര്‍ക്ക് അവരുടെ മനസാക്ഷി ഒഴികെ ഒരു നിയമവും കൊടുത്തതായി പറയുന്നില്ല. വചനം പറയുന്നു നോഹ ഹൃദയത്തില്‍ നിഷ്കളങ്കന്‍ ആയിരുന്നു.
ഉല്‍പത്തി 6 : 9 നോഹയുടെ വംശപാരമ്പര്യം എന്തെന്നാൽ: നോഹ നീതിമാനും തൻറെ തലമുറയിൽ നിഷ്കളങ്കനുമായിരുന്നു;

രണ്ടാമത്തെ ഉടമ്പടി) ദൈവം മനുഷ്യനും ആയി നടത്തുന്ന അബ്രഹാമിനോട് മറ്റൊരു ഉടമ്പടി, നിഷ്കളങ്കന്‍ ആയിരിക്കുക:
ഉല്പത്തി 17:1അബ്രാമിന്നു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോൾ യഹോവ അബ്രാമിന്നു പ്രത്യക്ഷനായി അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക.

ഈ നിഷ്കളങ്കത തന്നെയായിരുന്നു, ഇസ്ര്യയെല്യരോട് അങ്ങനെയയിരിക്കാന്‍ സത്യദൈവം അറിയിച്ചതും
ആവര്‍ത്തപുസ്തകം 10:16 ആകയാൽ നിങ്ങൾ നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമ്മം പരിച്ഛേദന ചെയ്‍വിൻ ; ഇനിമേൽ ദുശ്ശാഠ്യമുള്ളവരാകരുതു.

ഈ നിഷ്കളങ്കത ആയായിരുന്നു, ക്രിസ്തു കുഞ്ഞുങ്ങളെ കാണിച്ചു കൊണ്ട് അറിയിച്ചതും:
മത്തായി 18:4 ആകയാൽ ഈ ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആകുന്നു.

മാര്‍കോസ് 7:20 മനുഷ്യനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നതു; 21 അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, 22 കുലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കർമ്മം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു. 23 ഈ ദോഷങ്ങൾ എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു എന്നു അവൻ പറഞ്ഞു.

ഹൃദയവിചാരങ്ങള്‍ ആണ് ഒരുവനെ ആശുധനക്കുന്നതും ശുദ്ധനാക്കുന്ന്നതും എന്ന് ക്രിസ്തു പ്രഖ്യാപിക്കുക കൂടി വഴി, ഹൃദയവിചാരങ്ങള്‍ ആണ് ഒരുവനെ നന്മ തിന്മകളില്‍ അവനവനെ തന്നെ വിധിക്കുന്നതെന്നു ഇപ്പോള്‍ മനസ്സിലാക്കാം. ആ ഹൃദയവിചാരങ്ങള്‍ അവനവന്റെ മനസാക്ഷി  കൊണ്ട് തൂക്കും വിധി കര്‍ത്താവിന്റെയും.

റോമ 2:15അവരുടെ (ന്യായപ്രമാണം നല്കപ്പെടാത്തവര്‍-ജാതികള്‍) മനസ്സാക്ഷിക്കുടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങള്‍ തമ്മില്‍ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ടു അവര്‍ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തില്‍ എഴുതിയിരിക്കുന്നതായി കാണിക്കുന്നു;

അങ്ങനെ മനസാക്ഷിയുടെ കോടതിയില്‍ അവര്‍ അവര്‍ക്ക് തന്നെ വിധി നല്‍കും. ആ മനസാക്ഷി ലഭിച്ചത്, ആദ്യം  ഉല്പത്തി 2:17   കണ്ട  നന്മതിന്മകളുടെ ഫലത്തില്‍ നിന്നുമെന്നു പകല്‍ പോലെ വ്യക്തവും, ആ മനസാക്ഷിയുടെ കോടതിയില്‍ അവര്‍ തെറ്റ് ചെയ്തു എന്ന് മനസ്സിലാക്കി, പാപചിന്ത അവരില്‍ ജനിച്ചു.  എന്നാല്‍ എന്താണ് അവര്‍ ചെയ്തത്? സാത്താന്‍ പാമ്പിന്റെ രൂപത്തില്‍ (metamorphically) വന്നു അറിയിക്കുന്നത് കാണാം.
ഉല്പത്തി 3:4-5 ...നിങ്ങള്‍ മരിക്കുകയില്ല. അതു തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകള്‍ തുറക്കുമെന്നും, നന്‍മയും തിന്‍മയും അറിഞ്ഞ് നിങ്ങള്‍ ദൈവത്തെപ്പോലെ ആകുമെന്നും ദൈവത്തിനറിയാം.

ആദമിന്റെയും ഹവയുടെയും (മനുഷ്യരുടെ ) അതിമോഹം, പാപത്തെ പ്രസവിക്കുകയും, ആ പാപം മൂലം മനസാക്ഷിയുടെ വിധിയില്‍ അവര്‍ ആത്മാവില്‍ മരണത്തെ പേറുകയും ചെയ്യുന്നു. യാകോബ് ഭംഗിയായി അത് ഇവിടെ പറയുന്നു.
യാകോബ് 1:15 മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു.

അങ്ങനെ ആദ്യപാപം, ദൈവത്തോടുള്ള "അവിശ്വാസം", രണ്ടാമത്തെ പാപം , "അനുസരണക്കെട്", തെറ്റ് ചെയ്തു കൊണ്ടു നന്മതിന്മകളെ അറിയുന്ന ഫലം ഭക്ഷിച്ചു. അങ്ങനെ ആദിമനുഷ്യന്‍ ദൈവത്തിനെതിരായി ചെയ്ത പ്രവൃത്തി മൂലം, മനുഷ്യര്‍ക്ക്‌ ദൈവസന്നിധിയില്‍ നിന്നും അകറ്റപ്പെടുന്നു.
ഉല്പത്തി 3:22 .... ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാൻ സംഗതിവരരുതു എന്നു കല്പിച്ചു. 23 അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെൻ തോട്ടത്തിൽനിന്നു പുറത്താക്കി.
വിശ്വാസമില്ലതവരെയും അനുസരണയില്ലാത്തവരും ആര്‍ വിശ്വസിക്കും? അവര്‍ ഇനിയും ഉടമ്പടി തെറ്റിക്കില്ലേ?

എങ്കില്‍ മനുഷ്യര്‍ക്ക്‌ തിരിച്ചു ദൈവത്തിന്റെ അടുക്കല്‍ എത്തുവാന്‍ എന്തു മറുവില കൊടുക്കണം?
----------------------------------------------------------------------------------
മൂന്നാമത്) ദൈവം മനുഷ്യനു മറ്റൊരു ഉടമ്പടി നല്‍കുന്നു, ദൈവവചനമായ, കല്പ്പനായ, ശുശുപലകനായ ന്യായപ്രമാണം :
ദൈവം മോശയിലൂടെ ന്യായപ്രമാണം നല്‍കുക വഴി, നന്മ തിന്മകളെ പറ്റി ലഖൂകരിച്ച ഒരു പ്രമാണം യിസ്രായെല്യര്‍ക്ക് നല്കപെട്ടു. 

ആവര്‍ത്തന പു 30:11 ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന ഈ കല്പന നിനക്കു പ്രായസമുള്ളതല്ല, ദൂരമായുള്ളതുമല്ല.12 ഞങ്ങൾ കേട്ടു അനുസരിക്കേണ്ടതിന്നു ആർ സ്വർഗ്ഗത്തിൽ കയറി കൊണ്ടുവന്നു തരും എന്നു പറയത്തക്കവണ്ണം അതു സ്വർഗ്ഗത്തിലല്ല; 14 നീ അനുസരിപ്പാൻ തക്കവണ്ണം, വചനം നിനക്കു ഏറ്റവും സമീപത്തു, നിന്റെ വായിലും നിന്റെ ഹൃദയത്തിലും തന്നേ ഇരിക്കുന്നു. 15 ഇതാ, ഞാൻ ഇന്നു ജീവനും ഗുണവും, മരണവും ദോഷവും നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു. 16 എങ്ങനെയെന്നാൽ നീ ജീവിച്ചിരുന്നു പെരുകുകയും നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിന്റെ ദൈവമായ യഹോവയെ സ്നേഹിപ്പാനും അവന്റെ വഴികളിൽ നടപ്പാനും അവന്റെ കല്പനകളും ചട്ടങ്ങളും വിധികളും പ്രമാണിപ്പാനും ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്നു.

ന്യായപ്രമാണം കൊണ്ട് രക്ഷയുണ്ടാകുമെങ്കില്‍ പിന്നെ എന്തിനു മറുവില നല്‍കണം?  എങ്കില്‍ ഏതിനാല്‍ മനുഷ്യന്‍ ജീവിക്കും?  ( ദൈവവചനത്താല്‍.)
ആ വചനം എങ്ങനെ അവതരിക്കും എന്നും, എങ്ങനെ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങി വരും എന്നും, എങ്ങനെ ദൈവമക്കളില്‍ ഹൃദയത്തില്‍ വസിക്കും എന്നും പറയുന്നു?
-------------------------------------------------------------------------------
യഥാര്‍ത്ഥത്തില്‍ തോറായിലെ ആ പ്രവചനം, വരുവാനുള്ള "14 വചനം ജഡമായി തീൎന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാൎത്തു. "ഈ ജീവവചനത്തിന്റെ ഒരു നിഴല്‍ ആയിരുന്നു.
റോമര്‍ 10:5 ന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ചു: “അതു ചെയ്ത മനുഷ്യൻ അതിനാൽ ജീവിക്കും” എന്നു മോശെ എഴുതിയിരിക്കുന്നുവല്ലോ.6 വിശ്വാസത്താലുള്ള നീതിയോ ഇവ്വണ്ണം പറയുന്നു: “ക്രിസ്തുവിനെ ഇറക്കേണം എന്നു വിചാരിച്ചു ആർ സ്വർഗ്ഗത്തിൽ കയറും എന്നോ,7 ക്രിസ്തുവിനെ മരിച്ചവരുടെ ഇടയിൽ നിന്നു കയറ്റേണം എന്നു വിചാരിച്ചു ആർ പാതാളത്തിൽ ഇറങ്ങും എന്നോ നിന്റെ ഹൃദയത്തിൽ പറയരുതു.”8 എന്നാൽ അതു എന്തു പറയുന്നു? “വചനം നിനക്കു സമീപമായി നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു;” അതു ഞങ്ങൾ പ്രസംഗിക്കുന്ന വിശ്വാസ വചനം തന്നേ. 

ആ വചനം ഹൃദയത്തില്‍ എഴുതിയ ഒരു ജനതയെ ഉത്ഭവിപ്പിക്കും, എന്ന് ദൈവം ആദ്യമേ പ്രവച്ചകരിലൂടെ അറിയിച്ചിരുന്നു:
യിരെമ്യാ 31:33 എന്നാൽ ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കും ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാടു.

സത്യത്തിന്റെ കാര്യസ്ഥനായ, "പാറാകലീത്തയാല്‍" ഈ പ്രവചനം പൂര്തീകരിക്കപ്പെട്ടു. അവന്‍ എന്നന്നേക്കും അവരുടെ കൂടെയിരുന്നു, നിങ്ങളില്‍ വസിച്ചു, അവന്‍ അവന്റെ വചനങ്ങളെ ഒര്മിപ്പിച്ചുകൊണ്ടേ ഇരിക്ക കൊണ്ട് ദൈവവചനത്തെ നിങ്ങള്‍ടെ ഹൃദയങ്ങളില്‍ സംഗ്രഹിചിരിക്കുന്നു
യോഹന്നാന്‍ 14:17 ...നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു. 26 "എന്നാല് എന്റെ നാമത്തില് പിതാവായക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന് നിങ്ങളോട് പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും"

എബ്രയര്‍ക്ക് നല്‍കിയ ലേഖനത്തില്‍ യെരാമ്യാ നല്‍കിയ പ്രവചനത്തെ കുറിച്ചറിയിക്കുന്നത് കാണാം:
റോമര്‍ 10:15 അതു പരിശുദ്ധാത്മാവും നമുക്കു സാക്ഷീകരിക്കുന്നു. 16 “ഈ കാലം കഴിഞ്ഞശേഷം ഞാൻ അവരോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും എന്നു കർത്താവിന്റെ അരുളപ്പാടു” എന്നു അരുളിച്ചെയ്തശേഷം: 17 “അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാൻ ഇനി ഔർക്കയുമില്ല” എന്നു അരുളിച്ചെയ്യുന്നു.

എങ്കില്‍ ന്യായപ്രമാണം എന്തായിരുന്നു?
----------------------------------------------------------------
ഗലാത്യര്‍ 3:19 എന്നാൽ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച സന്തതിവരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ചതുമത്രേ. ...23 വിശ്വാസം വരുംമുമ്പെ നമ്മെ വെളിപ്പെടുവാനിരുന്ന വിശ്വാസത്തിന്നായിക്കൊണ്ടു ന്യായപ്രമാണത്തിങ്കീഴ് അടെച്ചു സൂക്ഷിച്ചിരുന്നു. 24 അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന്നു ന്യായപ്രമാണം ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു.  25 വിശ്വാസം വന്ന ശേഷമോ നാം ഇനി ശിശുപാലകന്റെ കീഴിൽ അല്ല. 26 ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.

അപ്പോള്‍ ന്യായപ്രമാണം എന്തായിരുന്നു എന്നു അറിവായി. "വിശ്വാസം വരുന്നതിനു മുന്നേ, അവന്റെ വരവിനു മുന്നേ മനുഷ്യരെ ഒരുക്കാന്‍ ഉള്ള ഒരു ശിശുപലകന്‍, ആയിരുന്നു ന്യായപ്രമാണം". യോഹന്നാന്‍ സ്നാപകനെ പോലെ. യോഹന്നാന്‍ 1:23 യെശയ്യാപ്രവാചകൻ പറഞ്ഞതുപോലെ: കൎത്താവിന്റെ വഴി നേരെ ആക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാൻ ആകുന്നു എന്നു പറഞ്ഞു. 

ആയതിനാല്‍ മനസാക്ഷിയുടെ വിധിയില്‍ ന്യായപ്രമാണത്തിന്റെ അറിവ് അവന്റെ ചെയ്തികളെ ന്യായപ്രമാണത്താല്‍ വാദിച്ചു കൊണ്ടിരുന്നു. പക്ഷെ ന്യായപ്രമാണം ഉണ്ടായിട്ടും പാപം ചെയ്തവര്‍ അവരെ ന്യായപ്രമാണം കൊണ്ട് തന്നെ വിധിക്ക് നല്‍കപ്പെടുന്നു. എന്നാണ് വചനം വെളിച്ചപ്പെടുതുന്നത്.
റോമ 2:2 ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവര്‍ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവര്‍ ഒക്കെയും ന്യായപ്രമാണത്താല്‍ വിധിക്കപ്പെടും.....14ന്യായപ്രമാണമില്ലാത്ത ജാതികള്‍ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താല്‍ ചെയ്യുമ്പോള്‍ ന്യായപ്രമാണമില്ലാത്ത അവര്‍ തങ്ങള്‍ക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു.
റോമ 3:20 അതുകൊണ്ടു ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാല്‍ ഒരു ജഡവും അവന്റെ സന്നിധിയില്‍ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താല്‍ പാപത്തിന്റെ പരിജ്ഞാനമത്രേ വരുന്നതു.
അങ്ങനെ, ന്യായപ്രമാണം മൂലം മോശക്ക് ശേഷം മനസാക്ഷിയോട് വാദിക്കാന്‍ ഉള്ള പരിജ്ഞാനം നല്‍കപ്പെട്ടു.

പക്ഷെ എന്നിരുന്നാലും നിത്യജീവന്‍ പ്രപിപ്പാനും, ദൈവത്തോട് ചെയ്ത തെറ്റിന് മറുവില കൊടുക്കുവാനും ഉള്ള വിടവ് ന്യായപ്രമാണം മൂലം കുറഞ്ഞിരുന്നില്ല, കൂടാതെ ന്യായപ്രമാണം അപ്പാടെ ചെയ്തു നിലനില്‍ക്കുവാന്‍ ആര്‍ക്കും സാധ്യമല്ല , ഗല 3:10 “എഴുതിയിരിക്കുന്നതു ഒക്കെയും ചെയ്‍വാന്‍ തക്കവണ്ണം അതില്‍ നിലനില്‍ക്കാത്തവന്‍ എല്ലാം ശപിക്കപ്പെട്ടവന്‍" , കൂടെ ജാതികള്‍ക്കു ന്യായപ്രമാണം അപ്പാടെ നല്‍കുവാന്‍ സാധികുകയുമില്ല.

എങ്കില്‍ പാപത്തിന്റെ ശമ്പളം മരണമത്രേ (റോമര്‍ 6:23) എന്ന് തിരുവെഴുത്തുകളില്‍ പറഞ്ഞിരിക്കുന്ന സ്ഥിതിക്ക്, ദൈവത്തോടുള്ള തെറ്റിന് മനുഷ്യര്‍ക്കെന്തു മറുവില കൊടുക്കാം അവന്റെ ജീവന്‍ തന്നെ? 
പാപപരിഹരബലിക്ക്  നല്‍കുന്നതു ലേവ്യ പുസ്തകത്തില്‍ കാണാം  ലേവ്യ 17:11    "രക്തമല്ലോ ജീവൻ മൂലമായി പ്രായശ്ചിത്തം ആകുന്നതു".  എന്നാല്‍ അവര്‍ വിശ്വാസം ഇല്ലാതെ ഹൃദയവിചാരങ്ങളില്‍  ശുദ്ധരകാതെ  ജഡികമായി നടത്തുന്ന മൃഗബലി  ദൈവത്തിനു മടുത്തുകൊണ്ട് ഇങ്ങനെ പറയുന്നു യെശയ്യാവു ഇല്‍, 1:11 "നിങ്ങളുടെ ഹനനയാഗങ്ങളുടെ ബാഹുല്യം എനിക്കു എന്തിന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു; മുട്ടാടുകളെക്കൊണ്ടുള്ള ഹോമയാഗവും തടിപ്പിച്ച മൃഗങ്ങളുടെ മേദസ്സുംകൊണ്ടു എനിക്കു മതി വന്നിരിക്കുന്നു; കാളകളുടെയോ കുഞ്ഞാടുകളുടെയോ കോലാട്ടുകൊറ്റന്മാരുടെയോ രക്തം എനിക്കു ഇഷ്ടമല്ല.",
എന്ന് വരികില്‍ ഈ പാപപരിഹാര ബലി എങ്ങനെ നടത്തപ്പെടും?

എങ്കില്‍, ആദം മുതലേ ഉള്ള ആത്മാവില്‍ ദൈവത്തോട് ചെയ്ത ആത്മീയ ഉള്ള പാപവും, തങ്ങളുടെ തന്നെയുള്ള പാപവും പരിഹരിക്കാന്‍ ഇനി എന്ത് ?
-------------------------------------------------------------------------------------------

അവന്റെ പരിശുദ്ധനായ ദാസനെ തന്നെ, അവരുടെ പാപമേല്‍ക്കാനും, അവരുടെ രാജവകാനും, അവരെ വിധിക്കാനും വരുമെന്ന് അരുളപ്പാട് യെശയ്യ 53 ഇല്‍ അരുളപ്പാട്  :5 " എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർ‍ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു.....7 തന്നെത്താൻ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവൻ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുൻ പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവൻ വായെ തുറക്കാതിരുന്നു.....അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർ‍ന്നിട്ടു .....നീതിമാനായ എന്റെ ദാസൻ തന്റെ പരിജ്ഞാനം കൊണ്ടു പലരെയും നീതീകരിക്കും; അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും......അവൻ തന്റെ പ്രാണനെ മരണത്തിന്നു ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാർ‍കൂ വേണ്ടി ഇടനിന്നുംകൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാൽ തന്നേ.."
9:6 നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും. 7 അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷണത അതിനെ നിവർത്തിക്കും.

ആ വരുന്ന പാപമില്ലാത്ത ഒരുവന്‍, അതെ, ആ പരിശുദ്ധനായ ദാസനെ കാണാം ഇവിടെ, ലുകോസ് 1:35 "... ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും. "
മാര്‍കോസ് 1:24 "....നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പിരിശുദ്ധൻ തന്നേ എന്നു പറഞ്ഞു."
1 യോഹന്നാന്‍ 3:5 പാപങ്ങളെ നീക്കുവാൻ അവൻ പ്രത്യക്ഷനായി എന്നു നിങ്ങൾ അറിയുന്നു; അവനിൽ പാപം ഇല്ല."

എന്നാല്‍ മാര്‍കോസ് ഇല്‍ പറയുന്നു 10:18 " ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല." , പരിശുദ്ധന്‍ ഒരുവന്‍ മാത്രം, ദൈവമത്രേ: 1 ശമുവേല്‍ 2:2" യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; ..." എങ്കില്‍, വരുന്ന പരിശുദ്ധന്‍ ആര്‍ എന്നു നമുക്ക് മനസ്സിലാക്കാം.

ആയതിനാല്‍ ദൈവം തന്റെ വചനത്തെ (യോഹന്നാന്‍ 1:1-4), സ്വന്തം പുത്രനെ,  ക്രിസ്തുവായി മനുഷ്യര്‍ക്ക്‌ നല്‍കി. യോഹന്നാന്‍ 3:16 "തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നലകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു".  അത്രയധികം ദൈവം നമ്മളെ സ്നേഹിക്കുന്നു. ആ പാപപരിഹാരബലിക്കുള്ള കുഞ്ഞാടിനെ പറ്റിയാണ് യോഹന്നാന്‍ സ്നാപകന്‍ അറിയിച്ചതും, യോഹന്നാൻ 1;29 ".....യേശു തന്റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു;" , ആ പാപമില്ലാത്ത പരിശുദ്ധനെ ആയിരുന്നു, നമ്മുടെ പാപങ്ങളെ ചുമക്കാന്‍ മറുവിലയായി നിശ്ചയിച്ചത്.

ആ പാപപരിഹാരം എങ്ങനെയെന്നും, മറുവില എന്ത് എന്നും ഇനി മനസ്സിലാക്കാന്‍ വിഷമമില്ലല്ലോ.

ക്രിസ്തു പറയുന്നു, "മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കും വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” (മത്തായി 20:28 )

റോമര്‍ 6:2 പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നതു എങ്ങനെ?  3 അല്ല, യേശു ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? 4 അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്നു സ്നാനത്താൽ അവനോടു കൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതു പോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ.

അങ്ങനെ എല്ലാ തെറ്റിനും ഉള്ള മറുവില ക്രിസ്തു നല്‍കിഎങ്കില്‍ നാം എന്ത് ചെയ്യേണ്ടു, ആ രണ്ടു തെറ്റിന്?
* അവിശ്വാസത്തിനു ബദലായി, മറുവിലയായി സ്വയമായി യഗമാര്‍പ്പിച്ചവനില്‍ ഉള്ള വിശ്വാസവും,
* അനുസരണക്കേടിനു പകരം, ഹൃദയ പരമാര്‍ത്ഥതയില്‍ നിഷ്കളങ്കമായി വചനത്തില്‍ ഉള്ള അനുസരണയും (ന്യായപ്രമാണവും അടങ്ങിയിരിക്കുന്ന) കൊണ്ട് നിത്യരക്ഷ.

നാലാമത്തെ) അവസാനത്തെ രക്ഷയുടെ ഉടമ്പടി, രക്ഷയുടെ സുവിശേഷം:
യോഹന്നാന്‍ 3:14 മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു. 15 അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ.

ആ ക്രൂശില്‍ ഉയര്‍ത്തപ്പെട്ട ക്രിസ്തുവിന്റെ മറുവിലയില്‍ ആണ് നാം "വിശ്വസിക്കുന്ന" നമ്മുടെ രക്ഷയെ കാണുന്നത്.
←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→

ആയതിനാല്‍ ആണ് റോമര്‍ 5:13 "പാപമോ ന്യായപ്രമാണംവരെ ലോകത്തിൽ ഉണ്ടായിരുന്നു; എന്നാൽ ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോൾ പാപത്തെ കണക്കിടുന്നില്ല.  14 എങ്കിലും വരുവാനുള്ളവന്റെ പ്രതിരൂപമായ ആദാമിന്റെ ലംഘനത്തിന്നു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതൽ മോശെവരെ വാണിരുന്നു. ....16 ഏകൻ പാപം ചെയ്തതിന്റെ ഫലവും ദാനത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ പാപം ശിക്ഷാവിധി കല്പിപ്പാൻ ഹേതുവായിത്തീർന്നു. കൃപാവരമോ അനേക ലംഘനങ്ങളെ മോചിക്കുന്ന നീതീകരണ വിധിക്കു ഹേതുവായിത്തിർന്നു....19 ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും. 20 എന്നാൽ ലംഘനം പെരുകേണ്ടതിന്നു ന്യായപ്രമാണവും ഇടയിൽ ചേർന്നുവന്നു; എങ്കിലും പാപം പെരുകിയേടത്തു കൃപ അത്യന്തം വർദ്ധിച്ചു. 21 പാപം മരണത്താൽ വാണതുപോല കൃപയും നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാൽ നിത്യ ജീവന്നായി വാഴേണ്ടതിന്നു തന്നേ. "

←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→
←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→
←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→

Note: ആദമിന്റെ ലംഘനവും പാപവും എന്താണ് എന്നും, ന്യായപ്രമാണവും വിശ്വാസവും എങ്ങനെ ഇഴചേര്‍ന്നു ബന്ധപ്പെട്ടു എന്നും, മനുഷ്യരുടെ നിത്യരക്ഷയും മറുവിലയും എന്തായിരുന്നു  ഏകസത്യദൈവതിന്റെ പദ്ധദി എന്നും ഇനി അറിവില്ലാതെ ഇരിക്കേണ്ട മുഹമ്മദരെ.

ഇനി ഇസ്ലാമില്‍ മുഹമ്മദ്‌ എന്ത് നിത്യരക്ഷയുടെ ഉറപ്പാണ് മുഹമദര്‍ക്ക് നല്‍കിയിട്ടുള്ളത്?

ഉമര്‍ ബ്നുഅബ്ദുല്‍ അസീസ്‌ തന്‍റെ പിതാവില്‍ നിന്ന് നിവേദനം: നബി പറഞ്ഞു: ‘ഒരു മുസ്ലീമും മരിക്കുന്നില്ല; അല്ലാഹു അവന്‍റെ സ്ഥാനത്ത് ഒരു ക്രിസ്ത്യാനിയെയോ ജൂതനെയോ നരകത്തില്‍ പ്രവേശിപ്പിച്ചിട്ടല്ലാതെ.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 49, ഹദീസ്‌ നമ്പര്‍ 50).

ഒരു മുസ്ലിം ചെയ്യുന്ന ഏതു തെമ്മടിത്തവും, പാപവും ഒരു ജൂതന്റെയോ, ക്രിസ്തവന്റെയോ തലയില്‍ വെക്കും എന്ന അല്പ്പതരമോ? മുഹമ്മദിന്റെ ദൈവം, ഏതെങ്കിലും തരത്തിലുള്ള, ആദരവിന് അര്‍ഹനോ?


Comments

Popular posts from this blog

ഹദീസുകള്‍ മലയാളത്തില്‍ (തര്‍ജ്ജമീകരിച്ചതും, പലയിടത്തും നിന്ന് സംഭരിച്ചതും)

ഖുറാനില്‍ പോലും ഇല്ലാത്ത മുഹമ്മദ്‌!

പരിശുദ്ധനായ ദൈവം! ഒരു കുറിപ്പ്.