ഞാനും പിതാവും ഒന്നാകുന്നു (യോഹന്നാന്‍ 10:30)
ചോദ്യം:
യോഹന്നാന്‍ 10: 34 യേശു അവരോടു: നിങ്ങൾ ദേവന്മാർ ആകുന്നു എന്നു ഞാൻ പറഞ്ഞു എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നില്ലയോ? 35 ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ-തിരുവെഴുത്തിന്നു നീക്കം വന്നുകൂടായല്ലോ-
ദൈവത്തിന്റെ അരുളപ്പാട് കിട്ടിയവരെ ദൈവമക്കള്‍ എന്ന് പറയുന്ന
അര്‍ത്ഥത്തില്‍ മാത്രമാണ് യേശു സ്വയം ദൈവം എന്ന്
വിശേഷിപ്പിച്ചിരിക്കുന്നത്. അല്ലാതെ യേശു ദൈവം ആണെന്ന് അതിനര്‍ത്ഥം ഇല്ല.
ദൈവത്തിന്റെ അരുളപ്പാട് കിട്ടിയ പ്രവാചകന്‍ മാത്രം.
വിശകലനം:
സാധാരണ പ്രവാചകന്‍ മാത്രമണ് യെഹ്ശു എങ്കില്‍ പ്രവാചകര്‍ സംസാരിക്കുന്ന
പോലെ മാത്രം വേണം യെഹ്ശു സംസാരിക്കാനും പ്രവര്‍ത്തിക്കാനും. പക്ഷെ യെഹ്ശു
അങ്ങനെ ആയിരുന്നോ?
യോഹന്നാന്‍ 10:30: ഞാനും പിതാവും ഒന്നാകുന്നു.
ഇങ്ങനെ ഏതെങ്കിലും പ്രവാചകന്‍ പറഞ്ഞിട്ടുണ്ടോ?
യോഹന്നാന്‍ 14:10 ഞാൻ പിതാവിലും പിതാവു എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലയോ?
ഇങ്ങനെ മറ്റു പ്രവാചകര്‍ പറഞ്ഞിട്ടില്ല.
യോഹന്നാന്‍ 14:11 ഞാൻ പിതാവിലും പിതാവു എന്നിലും എന്നു എന്നെ വിശ്വസിപ്പിൻ ; അല്ലെങ്കിൽ പ്രവൃത്തി നിമിത്തം എന്നെ വിശ്വസിപ്പിൻ .
ഇങ്ങനെ മറ്റു പ്രവാചകര്‍ പറഞ്ഞിട്ടില്ല.
യോഹന്നാന്‍ 1:12 അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.
ഇങ്ങനെ ഒരു പ്രവാചകന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ദൈവമക്കള്‍ ആകുവാന്‍ ഉറപ്പുകിട്ടിയിട്ടില്ല.
യോഹന്നാന്‍ 14:26 എങ്കിലും പിതാവു എന്റെ നാമത്തിൽ
അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും
ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ
ഔർമ്മപ്പെടുത്തുകയും ചെയ്യും.
ഇവിടെ യേശുവിന്റെ നാമത്തില്‍ ആണ് പരിശുധത്മാവ് വരുന്നത്, എന്നത്
പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ആ നാമം തള്ളിക്കളഞ്ഞു പല
കള്ളപ്രവാചകരും വന്നിട്ടുണ്ട്. ഈ വചനം നിവൃത്തി ആകുന്ന ഭാഗം:
അപ്പോസ്തോല പ്രവൃത്തികള്‍ 2:4
എല്ലാവരുംപരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കും ഉച്ചരിപ്പാൻ
നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി.
ഇതുമൂലം;
യോഹന്നാൻ 15:3 ഞാൻ നിങ്ങളോടു സംസാരിച്ച
വചനം നിമിത്തം നിങ്ങൾ ഇപ്പോൾ ശുദ്ധിയുള്ളവരാകുന്നു. 4 എന്നിൽ വസിപ്പിൻ ;
ഞാൻ നിങ്ങളിലും വസിക്കും;
അങ്ങനെ ദൈവവചനത്താല്‍, യേശുവിന്റെ നാമത്തില്‍ പിതാവില്‍ നിന്ന്
പരിശുധത്മവിനാല്‍ യേശുവും ആയി ഒന്നിക്കാന്‍ സാധിക്കുന്ന അവസ്ഥയെ
കൂട്ടിയിണക്കുന്ന പ്രവചനമാണ് യേശു അവിടെ ആവര്‍ത്തിച്ച് പറഞ്ഞതു :
സങ്കീര്‍ത്തനങ്ങള്‍ 82:6 നിങ്ങൾ ദേവന്മാർ ആകുന്നു എന്നും നിങ്ങൾ ഒക്കെയും അത്യുന്നതന്റെ പുത്രന്മാർ എന്നും ഞാൻ പറഞ്ഞു. 7 എങ്കിലും നിങ്ങൾ മനുഷ്യരെപ്പോലെ മരിക്കും; പ്രഭുക്കന്മാരിൽ ഒരുത്തനെപ്പോലെ പട്ടുപോകും. 8 ദൈവമേ, എഴുന്നേറ്റു ഭൂമിയെ വിധിക്കേണമേ; നീ സകലജാതികളെയും അവകാശമാക്കികൊള്ളുമല്ലോ.
ഇവിടെ എടുത്തു പറഞ്ഞിരിക്കുന്നത്, ദൈവമക്കള്‍ ആയിരുന്നാലും, മരിക്കും,
പട്ടുപോകുകയും ചെയ്യും എന്നാണു. പക്ഷെ ഉയര്‍ത്തെഴുന്നേറ്റു ന്യായവിധി
നടത്തുന്ന ദൈവത്തെയും ആ സങ്കീര്തനത്തില്‍ കാണുന്നു. ഉയര്‍ത്തെഴുന്നേറ്റു
ഭൂമിയെ വിധിക്കുന്നത് ആരാണ്? യെഹ്ശു!
അവന്നു അത്ഭുതമന്ത്രി,
വീരനാം ദൈവം,
നിത്യപിതാവു,
സമാധാന പ്രഭു എന്നു പേര്‍ വിളിക്കപ്പെടും.
യോവേല്‍ 2:28 അതിന്റെ ശേഷമോ, ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും, നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൌവനക്കാർ ദർശനങ്ങളെ ദർശിക്കും.29 ദാസന്മാരുടെ മേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും.
അതിന്റ നിവര്‍ത്തി മനസ്സിലാക്കാന്‍ ഈ ക്രമത്തില്‍ വായിച്ചു നോക്കുക: യോഹന്നാന്‍ 14:10, യോഹന്നാന്‍ 1:12, യോഹന്നാന്‍ 14:26, അപ്പോസ്തോല പ്രവൃത്തികള്‍ 2:4, യോഹന്നാൻ 15:3 (മുകളില്‍ ഉള്ള വചനങ്ങള്‍ തന്നെയാണിത്)
നിങ്ങള്‍ ദേവന്മാര്‍ ആണെന്നു,”ഞാന്‍” തന്നെ പറഞ്ഞു എന്നും യെഹ്ശു ആവര്‍ത്തിക്കുന്നു കൂടെ പറയുന്നു തിരുവെഴുത്തു നീക്കം വരില്ല എന്നു ഉറപ്പും പറയുന്നു. അതിന്റെ പൂര്‍ത്തീകരണം ആണ് പെന്തകൊസ്തു നാളില്‍ സംഭവിച്ചത് (അപ്പോസ്തോല പ്രവൃത്തികള്‍ 2:4). അവിടെ പ്രവചനത്തില്‍ പറയുന്ന പ്രധാനകാര്യം കൂടി യേശു ഈ മറുപടിയിലൂടെ ശ്രദ്ധ കേന്ത്രീകരിക്കുന്നു. “നിങ്ങൾ മനുഷ്യരെപ്പോലെ മരിക്കും”, പക്ഷെ “ദൈവം എഴുന്നേറ്റു ഭൂമിയെ വിധിക്കും” എന്നും കാണാം.
അങ്ങനെ “നിങ്ങള്‍ ദേവന്മാര്‍ ആണ്” എന്ന് വിളിച്ചവര്‍ ആരെല്ലാം ആണ് എന്നു നമ്മള്‍ കണ്ടു.
“ദൈവവചന(പിന്നീടു ജഡമായി തീര്‍ന്ന മശിഹ) ത്തെ പിന്‍പറ്റി പരിശുധത്മാവ് ലഭിച്ചവരും,
പിന്നീടു ന്യായപ്രമാണത്തില്‍ പലയിടത്തും ഉള്ള പ്രവചന പൂര്‍ത്തീകരണമായി,
യേശു മശിഹ(ആദിയില്‍ ദൈവവചനം ആയിരുന്ന)യുടെ നാമത്തില്‍ പിന്‍പറ്റി പരിശുധത്മാവ് ലഭിച്ചവരും”.
അങ്ങനെ അവര്‍ (ദേവന്മാര്‍) പിന്‍പറ്റുന്ന ദൈവ വചനം ആയ യെഹ്ശു മശിഹ, സ്വയം ഇത്ര സ്ഫടിക വ്യക്തതയോടെ പറയുന്നു, “ഞാനും പിതാവും ഒന്നാണ്”, ദൈവവചനം ദൈവത്തോട് കൂടെ ആയിരിക്കുന്ന അവസ്ഥ വെളിവാക്കി താന്‍ തന്നെ ആണ് നിങ്ങള്‍ പിന്‍പറ്റുന്ന ദൈവം എന്ന് ആവര്‍ത്തിച്ച് ഉറപ്പിക്കുകയായിരുന്നു യോഹന്നാന്‍ 10: 34-35. ലൂടെ.
അതാണ് ആദ്യമേ അറിയിച്ചത്;
യോഹന്നാന്‍ 5:22 എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നുകൊടുത്തിരിക്കുന്നു.
യോഹന്നാന്‍ 3:18 അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.
ഇത്ര മനോഹരമായി നിവര്തിക്കുന്നതു കാണുമ്പോള്‍ അത്യത്ഭുതം എന്നല്ലാതെ എന്ത് പറയേണ്ടു, ഈ പ്രവചനങ്ങളെ ഈ വേദഗ്രന്ഥത്തെ വിശേഷ്പ്പിക്കാന്‍ ഏതു വാക്കുകള്‍ കൊണ്ട് കഴിയും?
Comments
Post a Comment